Header Ads

IPL 2020: കോലിയുടെ കയ്യില്‍ നിന്നും നാണക്കേടിന്റെ റെക്കോര്‍ഡ് പിടിച്ചുവാങ്ങി റോബിന്‍ ഉത്തപ്പ

 ക്രിക്കറ്റ് പ്രേമികളുടെ മനംനിറയ്ക്കുന്ന കാഴ്ച്ചകളാണ് ഇത്തവണ യുഎഇ 'എഡിഷന്‍' ഐപിഎല്‍ സമ്മാനിക്കുന്നത്. സീസണ്‍ രണ്ടാഴ്ച്ചയെത്തുന്നതിന് മുന്‍പുതന്നെ രണ്ടു സൂപ്പര്‍ ഓവറുകള്‍ ആരാധകര്‍ കണ്ടിരിക്കുന്നു. ഷാര്‍ജയിലും അബുദാബിയിലും ദുബായിലും റണ്‍മഴ പെയ്യുകയാണ്. സെഞ്ച്വറികള്‍, അര്‍ധ സെഞ്ച്വറികള്‍, വിക്കറ്റുകള്‍, അമാനുഷിക സേവുകള്‍, തകര്‍പ്പന്‍ ക്യാച്ചുകള്‍ എന്നിവകൊണ്ട് മത്സരങ്ങള്‍ ഉദ്വേഗഭരിതം.



കപ്പു നേടുകയാണ് എട്ടു ടീമുകളുടെയും പ്രഥമലക്ഷ്യം. ഐപിഎല്‍ കിരീടത്തിന് പുറമെ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനെ കാത്ത് ഓറഞ്ച് ക്യാപ്പ് പുരസ്‌കാരവും ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെ കാത്ത് പര്‍പ്പിള്‍ ക്യാപ്പ് പുരസ്‌കാരവും ടൂര്‍ണമെന്റിലുണ്ട്. ഒപ്പം വളര്‍ന്നുവരുന്ന യുവപ്രതിഭയെ കണ്ടെത്തുന്ന എമേര്‍ജിങ് പ്ലേയര്‍ പുരസ്‌കാരവും ഐപിഎല്ലിന്റെ പ്രത്യേകതയാവുന്നു.


റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി കൊണ്ടുനടന്ന റെക്കോര്‍ഡാണ് റോബിന്‍ ഉത്തപ്പ പിടിച്ചുവാങ്ങിയത്. എന്നാല്‍ ശനിയാഴ്ച്ച രാജസ്ഥാനും ബാംഗ്ലൂരും മുഖാമുഖം വരുമ്പോള്‍ ഉത്തപ്പയുമായി കോലി ഈ 'റെക്കോര്‍ഡ്' പങ്കിടുമോയെന്ന കാര്യം കണ്ടറിയാം.

നിലവില്‍ ഐപിഎല്ലില്‍ 90 മത്സരങ്ങളിലാണ് വിരാട് കോലി തോറ്റിരിക്കുന്നത്. ഉത്തപ്പയാകട്ടെ ഇപ്പോള്‍ 91 മത്സരങ്ങളിലും.

Powered by Blogger.